'മൂന്ന് വയസിൽ മമ്മി പോയി, ഏഴ് വർഷത്തെ കാത്തിരിപ്പ്, ഒറ്റയ്ക്ക് നടത്തിയ കല്യാണം, നൂബിൻ അനു​ഗ്രഹം'; ബിന്നി


 നിർമ്മാതാവും നടിയുമെല്ലാമായ ഷീലു എബ്രഹാം സാമൂഹിക വിഷയങ്ങളിൽ അടക്കം ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മുഖത്ത് നോക്ക് യഥാർത്ഥ്യം വിളിച്ച് പറയുന്നത് കൊണ്ട് തന്നെ വിമർശനങ്ങളും പരിഹാസങ്ങളും പലപ്പോഴും നേരിടേണ്ടി വരാറുമുണ്ട്. സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയേയും ചൂഷണം ചെയ്യില്ലെന്ന് പറയുകയാണിപ്പോൾ ഷീലു എബ്രഹാം. ചോദ്യം ശരിയല്ലെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

എല്ലാ കാര്യങ്ങളും ഒബ്സർവ് ചെയ്യുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആളുകളെ ജഡ്ജ് ചെയ്യാൻ സമയം എടുക്കും. ഇൻട്രോവേർട്ടാണ്. പക്ഷെ ഇടയ്ക്ക് എക്സ്ട്രോവേർട്ടാകും. അതും എക്സ്ട്രീമായിരിക്കും. വേറൊരു വ്യക്തിക്ക് വന്ന് എന്നെ ഇൻഫ്ലൂവൻസ് ചെയ്യാനെ കഴിയൂ കറക്ട് ചെയ്യാൻ കഴിയില്ല. നമ്മൾ ഒരാളോട് ഒരു കാര്യം പറഞ്ഞാൽ പോലും അതിൽ പലതും ഹൈഡ് ചെയ്തിട്ടാകും സംസാരിക്കുക.

ആരും പൂർണ്ണമായും പറയുമെന്ന് തോന്നുന്നില്ല. ആളുകൾക്ക് ഒരുപാട് ചാൻസ് കൊടുക്കുന്നയാളാണ് ഞാൻ. കാരണം അവരെ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല ആ സമയത്ത് അവരെ ഒബ്സർബ് ചെയ്യുകയും ചെയ്യും. ലിമിറ്റ് കഴിഞ്ഞാൽ മാത്രമെ ഞാൻ ജഡ്ജ്മെന്റലാകു. അധികം സുഹൃത്തുക്കളില്ല. എനിക്ക് എന്റെ കമ്പനിയാണ് ഏറ്റവും ഇഷ്ടം.

സുഹൃത്തുക്കൾക്കൊപ്പം പോയാൽ പോലും മൂന്ന് മണിക്കൂർ കഴിയുമ്പോൾ എനിക്ക് ബോറടിക്കും. ഒബ്സർവേഷൻ സ്കിൽ ഉള്ളതുകൊണ്ട് ഒരു വ്യക്തിയോട് ഒരു പത്ത് മിനിറ്റ് സംസാരിച്ചാൽ തന്നെ ഏകദേശം കാര്യങ്ങൾ പിടികിട്ടുമെന്നും ഷീലു പറയുന്നു. പുരുഷന്മാരെക്കാൾ മൾട്ടി ടാക്കിങിന് കഴിവുള്ളത് സ്ത്രീകൾക്കാണ്. അതുപോലെ സ്ത്രീ സ്ത്രീയായിരിക്കണം.‍ അതിലാണ് ബ്യൂട്ടി എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഷീലു പറയുന്നു.

Post a Comment

0 Comments